Times Kerala

വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തക കവിളിൽ തലോടി തമിഴ്നാട് ഗവർണർ ; നിങ്ങളുടെ പ്രവർത്തി തെറ്റാണെന്ന് തുറന്നു പറഞ്ഞ് ലക്ഷ്മി സുബ്രഹ്മണ്യം

 

ന്യൂഡൽഹി: വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടിയ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിെൻറ നടപടി വിവാദത്തിൽ. പരീക്ഷ വിജയത്തിനും പണത്തിനും വേണ്ടി സർവകലാശാലയിലെ ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ച വനിത പ്രഫസർക്ക് ഗവർണറുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ വിവാദമായ പെരുമാറ്റം. ഗവർണർ വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുേമ്പാഴായിരുന്നു ദ വീക്കിലെ ലക്ഷ്മി സുബ്രഹ്മണ്യം ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് ഉത്തരം പറയാതെ മാധ്യമപ്രവർത്തകയുടെ കവിളിൽ തട്ടി സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു ഗവർണർ.

ഗവർണറുടെ നടപടിക്കെതിെര ലക്ഷ്മി സുബ്രഹ്മണ്യം ട്വിറ്ററിൽ രൂക്ഷമായി പ്രതികരിച്ചു. വാർത്താ സമ്മേളനം അവസാനിക്കുേമ്പാൾ താൻ ഗവർണറോട് ചോദ്യമുന്നയിച്ചു. എന്നാൽ, തെൻറ അനുവാദമില്ലാതെ, അധികാരഭാവത്തോടെ ചോദ്യത്തിനുത്തരെമന്ന നിലയിൽ കവിളിൽ തലോടുകയാണ് അദ്ദേഹം ചെയ്തത് എന്ന് ലക്ഷ്മി സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു. ഇത് നല്ല പെരുമാറ്റമല്ല. തെൻറ അനുവാദമില്ലാരെ ഒരു അപരിചിതൻ സ്പർശിച്ചത് അസ്വസ്ഥതയുളവാക്കിയെന്നും അവർ പറഞ്ഞു. മുഖം പലതവണ കഴുകി. എന്നിട്ടും ആ അസ്വസ്ഥതയിൽ നിന്ന് മോചനം ലഭിക്കുന്നില്ല. ചിലപ്പോൾ നിങ്ങൾക്കത് അഭിനന്ദനത്തിെൻറയോ മുത്തച്ഛെൻറതെന്ന പോലെ സ്നേഹപ്രകടനത്തിെൻറതോ ആയിരിക്കാം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ പ്രവർത്തി തെറ്റാണ് – ലക്ഷ്മി ട്വീറ്റ് ചെയ്തു.

സർവകലാശാല ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ച വനിത അസി. പ്രഫസർ നിർമല േദവിയുടെ ഫോൺ സന്ദേശമാണ് ഗവർണറെ പ്രതിക്കൂട്ടിലാക്കിയത്. തമിഴ്നാട് ഗവർണർ ഡോ. ബൻവാരിലാൽ പുരോഹിതുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും റാക്കറ്റിനെക്കുറിച്ച് ഗവർണർക്ക് അറിയാമെന്നുമായിരുന്നു അറസ്റ്റിലായ പ്രഫസറുടെ ഫോൺ സന്ദേശം. തുടർന്ന് ഗവർണർ ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനിൽ അടിയന്തര വാർത്തസമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

Related Topics

Share this story