സ്വപ്നയുമായി അടുത്തതോടെ ഭാര്യയെ ഉപേക്ഷിച്ചു, സ്ത്രീധനമായി ലഭിച്ച 150 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തു: ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരെ സരിത്ത് വിവാഹ മോചന ഹര്‍ജി
തിരുവനന്തപുരം:വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സിരിത്തിനെതിരെ ഭാര്യയുടെ അഭിഭാഷക രംഗത്ത്. 150 പവന്‍ സ്വര്‍ണവും പണവും സിരിത്ത് ഭാര്യയിൽ നിന്നും തട്ടിയെടുത്തതായാണ് ആരോപണം. സ്വപ്‌നയുമായി പരിചയപ്പെട്ടതിന് ശേഷം ഭാര്യയെയും കുട്ടിയെയും സിരിത്ത് ഒഴിവാക്കുകയൂം. ഭാര്യയ്ക്ക് എതിരെ സിരിത്ത് വിവാഹ മോചന ഹര്‍ജി നല്‍കുകയും ചെയ്തിരുന്നതായി ഭാര്യയുടെ അഭിഭാഷക പറയുന്നു. 2011ല്‍ ആണ് തിരുവനന്തപുരം കുമാരപുരം സ്വദേശിയായ യുവതിയുമായി സിരിത്തിന്റെ വിവാഹം നടന്നത്. കുമാരപുരത്തെ പാരമ്പര്യവും സമ്പന്നവുമായ കുടുംബത്തില്‍ അംഗമായ യുവതിയെയാണ് സിരിത്ത് വിവാഹം ചെയ്തത്. നൂറ്റമ്പത് പവനില്‍ അധികം സ്വര്‍ണവും നല്‍കിയ ആഡംബര വിവാഹമായിരുന്നു നടന്നത്. എഞ്ചിനീയറിംഗ് ബിരുദം നേടിയ യുവതി വിവാഹ ശേഷം സിരിത്തിനൊപ്പം വിദേശത്തേക്ക് പോയി. അവിടെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, സ്വപ്‌നയും സിരിത്തും പരിചയത്തിലായതോടെ സിരിത്തും ഭാര്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങി. ഭാര്യ പലപ്പോഴും സ്വപ്‌നയുമായുള്ള ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സിരിത്ത് തയ്യാറായില്ല. തുടര്‍ന്ന് ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് യുവതിയെ സ്വപ്‌ന യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.