ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്തായി കരഞ്ഞു തളർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞും
നോയ്ഡ: ദമ്പതിമാരെ വാടക വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹൊഷിയാര്‍പുര്‍ മേഖലയില്‍ ശനിയാഴ്ചയാണ് ഉച്ചയോടെയാണ് സംഭവം.ഇവരുടെ എട്ടു മാസം മാത്രം പ്രായമുള്ള കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടെത്തിയ നാട്ടുകാറ്റാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.ബിഹാര്‍ സ്വദേശികളായ ദമ്പതിമാര്‍ ജൂലായ് ഏഴിനാണ് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചത്. ഇരുവരുടെയും ബിഹാറിലുള്ള ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.