ആറുമാസത്തിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് പത്ത് തവണ;കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണ്ണകടത്തിന് യുഎഇ കോൺസുലേറ്റിലെ ചില ഉന്നതരുടെ പങ്കാളിത്തവും ഉള്ളതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞ ആറുമാസത്തിനിടെ പത്ത് തവണ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിലാണ് നയതന്ത്ര ചാനലിലൂടെ സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം.നയതന്ത്ര ചാനലിലൂടെ കാർഗോ എത്തിയതിന്‍റെ പത്ത് എയർവേ ബില്ലുകൾ കസ്റ്റംസ് പിടിച്ചെടുത്തു. സ്വർണം കടത്തിയ ബാഗേജ് പിടിച്ചെടുത്തതിന് പിന്നാലെ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും വ്യക്തമായതയാണ് റിപ്പോർട്ട്.