Times Kerala

ആൺ സുഹൃത്തിനൊപ്പം മീങ്കര അണക്കെട്ട് കാണാൻ എത്തിയ 17 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി കാട്ടിലേക്ക് കൊണ്ടുപോയി ബലാത്‌സംഗം ചെയ്ത കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും

 
ആൺ സുഹൃത്തിനൊപ്പം മീങ്കര അണക്കെട്ട് കാണാൻ എത്തിയ 17 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി കാട്ടിലേക്ക് കൊണ്ടുപോയി ബലാത്‌സംഗം ചെയ്ത കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും

പാലക്കാട്: മീങ്കര അണക്കെട്ട് കാണാൻ സുഹൃത്തിനൊപ്പം എത്തിയ 17 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും. തമിഴ്നാട് ആളിയാർ സ്വദേശി ശരവണകുമാറിനെയാണ് പാലക്കാട് പോക്സോ കോടതി ശിക്ഷിച്ചത്.

2018 ഡിസംബർ 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണക്കെട്ട് കാണാൻ ആണ്സുഹൃത്തിനൊപ്പംമെത്തിയതായിരുന്നു പെൺകുട്ടി. ഇവിടെ വച്ച് കേസിലെ പ്രതിയായ ശരവണ കുമാർ ഡാമിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് പറഞ്ഞ് സുഹൃത്തിനെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.പിന്നീട് വലിയ ചള്ളത്ത് വെച്ച് പെൺകുട്ടി യാത്ര ചെയ്തിരുന്ന ബസ്സിൽ നിന്ന് നിർബന്ധിച്ച് ഇറക്കിയ ശേഷം തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും പ്രതി കവർന്നു.

തുടർന്ന് പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കൊല്ലങ്കോട് പോലീസ് തമിഴ്നാട് ആളിയാർ സ്വദേശിയായ ശരവണ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകളിലായി 33 വർഷത്തെ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് പോക്സോ കേസ് ജഡ്ജി മുരളീകൃഷ്ണൻ വിധിച്ചത്. തടവ് ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

Related Topics

Share this story