കൃഷ്ണമൃഗവേട്ട; സല്മാന് ജയിലിലേയ്ക്ക്; അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ
ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് 5 വർഷം തടവും 50,000 രൂപ പിഴയും. ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ സൽമാൻ ഖാൻ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷ മൂന്നു വർഷത്തിൽ കുറവായതിനാൽ ഇന്നു തന്നെ ജാമ്യം ലഭിക്കും. സൽമാൻ ഖാനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സെയിഫ് അലി ഖാൻ, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.വിധി പ്രഖ്യാപന വേളയിൽ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കോടതിയിലെത്തിയിരുന്നു. 1998 ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ഹം സാത് സാത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9, സെക്ഷന്‍ 51 എന്നിവ പ്രകാരമാണ് സല്‍മാനെ ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷിച്ചത്.
തടവു ശിക്ഷ മൂന്നു വര്‍ഷത്തില്‍ കൂടുതലായതിനാല്‍ സല്‍മാന് നേരിട്ട് ജയിലിലേക്ക് പോകേണ്ടിവരും. ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് ഇനി ഏക മാര്‍ഗം.