ഗ്വാട്ടിമാല മുൻ ഏകാധിപതി എഫ്രയിൻ റയോസ് മോൺട്ട് അന്തരിച്ചു
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ മുൻ ഏകാധിപതി എഫ്രയിൻ റയോസ് മോൺട്ട് (91) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പട്ടാള അട്ടിമറിയിലൂടെ 1982 മുതല്‍ 83 വരെ ഗ്വാട്ടിമാല ഭരിച്ചിരുന്നത് എഫ്രയിൻ റയോസ് മോൺട്ട് ആയിരുന്നു. 17 മാസം മാത്രം നീണ്ട ഭരണത്തിനിടെ 1771 മായന്‍ ഇന്ത്യക്കാരെ കൂട്ടക്കുരുതി നടത്താന്‍ എഫ്രയിന്‍ ഉത്തരവിട്ടു. കൂട്ടക്കുരുതി കേസിൽ പിന്നീട് വിചാരണ നേരിട്ട മോൺട്ടിനെ 2013ൽ കുറ്റക്കാരനായി കണ്ടെത്തി. കോടതി 80 വർഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഈ വിധി സുപ്രീം കോടതി റദ്ദാക്കി. 2015ല്‍ മോൺട്ടിന് മറവിരോഗം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിൽ റയോസിനെതിരായ വിചാരണ നടപടികള്‍ പുനരാരംഭിച്ചിരുന്നു. അനാരോഗ്യം മൂലം അടച്ചിട്ട മുറിയിലായിരുന്നു വിചാരണ നടന്നിരുന്നത്.