Times Kerala

അർദ്ധനഗ്ന വേഷത്തിൽ, നിലവിളിച്ചു കൊണ്ടാണ് യുവതി കാറിനു മുന്നിലേക്ക് ഓടിയെത്തിയത്; ആദ്യം പകച്ച് പോയെങ്കിലും കാറിൽ പോത്തൻകോട് വീട്ടിൽ എത്തിച്ചു; പൊലീസ് എത്തുന്നതിന് മുൻപ് ഭർത്താവ് അവിടെ എത്തി; ഭർത്താവും സുഹൃത്തുക്കളും പീഡിപ്പിച്ച യുവതിയ്ക്ക് രക്ഷകരായ യുവാക്കൾ പറയുന്നു

 
അർദ്ധനഗ്ന വേഷത്തിൽ, നിലവിളിച്ചു കൊണ്ടാണ് യുവതി കാറിനു മുന്നിലേക്ക് ഓടിയെത്തിയത്; ആദ്യം പകച്ച് പോയെങ്കിലും കാറിൽ പോത്തൻകോട് വീട്ടിൽ എത്തിച്ചു; പൊലീസ് എത്തുന്നതിന് മുൻപ് ഭർത്താവ് അവിടെ എത്തി; ഭർത്താവും സുഹൃത്തുക്കളും പീഡിപ്പിച്ച യുവതിയ്ക്ക് രക്ഷകരായ യുവാക്കൾ പറയുന്നു

തിരുവനന്തപുരം: അക്രമികളിൽ നിന്നും ഓടി രക്ഷപെട്ട് വാഹനത്തിന് സമീപം എത്തിയ യുവതി അർദ്ധനഗ്ന വേഷത്തിലായിരുന്നെന്നും,യുവതിയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും കഠിനകുളം പീഡനക്കേസില്‍ യുവതിയെ രക്ഷപ്പെടുത്തിയ യുവാക്കള്‍. രാത്രി എട്ടു മണിയോടെ ആയിരുന്നെന്നും സംഭവം. വഴിയാത്രക്കാരോട് യുവതി രക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും പറഞ്ഞു.തുടർന്ന് യുവാക്കളുടെ കാറിലാണ് യുവതിയെ വീട്ടില്‍ എത്തിച്ചത്.

യുവതി കൈകാണിച്ച് കാർ നിർത്തിച്ചു. തന്നെ കുറച്ച് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന് പകുതി അബോധാവസ്ഥയിൽ വിളിച്ചുപറഞ്ഞു. ആദ്യം പകച്ച് പോയെങ്കിലും കാറിൽ പോത്തൻകോട് വീട്ടിൽ എത്തിച്ചു. കാറിൽ പോകുന്ന വഴിതന്നെ പൊലിസിനെയും വിവരമറിയിച്ചിരുന്നു.അവരുദ്ധേ നിർദ്ദേശത്തെ തുടർന്ന് പൊലീസ് എത്തുന്നത് വരെ വീട്ടിൽ കാവൽ നിന്നു. ഈ സമയത്ത് സഹായത്തിനായി രണ്ടു സുഹൃത്തുക്കളെയും കൂടി വിളിച്ചു വരുത്തി-യുവാക്കൾ പറയുന്നു.

പൊലീസ് എത്തുന്നതിന് മുൻപ് ഭർത്താവ് അവിടെ എത്തി. സ്ത്രീയെയും കുഞ്ഞിനെയും കൊണ്ട് പോകാൻ ശ്രമിച്ചു. വിടാതെ ഭർത്താവിനെ ഇവർ പിടിച്ചു നിർത്തി. ഭാര്യയ്ക്കൊപ്പം ചേർന്ന് മദ്യപിച്ചു അല്ലാതെ ആരും പീഡിപ്പിച്ചിട്ടില്ല. ഭാര്യ കള്ളം പറയുന്നതാണെന്നും, ചോദിക്കാൻ നിങ്ങളാരാണെന്ന് ആക്രോശിച്ചു കൊണ്ട് ചാടുകയും ചെയ്തെന്നും യുവാക്കൾ പറയുന്നു.എന്നിട്ടും പ്രതിയായ ഭർത്താവിനെ വിടാതെ തടഞ്ഞു നിർത്തി പൊലീസിനെ ഏൽപ്പിച്ചു. കുഞ്ഞ് അപ്പോഴും പേടിച്ച് കട്ടിലിന് അടിയിൽ കയറിയിരുന്ന് കരയുകയായിരുന്നെന്നും ഇവർ പറയുന്നു.

Related Topics

Share this story