ദക്ഷിണാഫ്രിക്ക-ഓസീസ് ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്
ജോഹന്നാസ്ബര്‍ഗ്: വിവാദങ്ങള്‍കൊണ്ട് സമ്പന്നമായ ദക്ഷിണാഫ്രിക്ക-ഓസീസ് ടെസ്റ്റ് പരമ്പരയിലെ അവസാനമത്സരം തുടങ്ങി. ഓസീസ് കോച്ച് ഡാരന്‍ ലേമാന് വിടവാങ്ങള്‍ മത്സരമാണിത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റു ചെയ്യും. നാണക്കേട് ഒഴിവാക്കാന്‍ ഓസീസിന് ജയിച്ചേ തീരു. ദക്ഷിണാഫ്രിക്ക 2-1 ന് പരമ്പരയില്‍ മുന്നിലാണ്.
നായകന്‍ സ്മിത്ത്, ഉപനായകന്‍ വാര്‍ണര്‍, ഓപ്പണര്‍ ബെന്‍ക്രോഫ്റ്റ് എന്നീ വിവാദനായകന്‍മാര്‍ വിലക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പകരം സ്ഥാനമേറ്റ ടിം പെയ്ന്‍ ആണ് ഓസീസിനെ നയിക്കുന്നത്. വിവാദത്തില്‍ നിന്ന് ടീം എത്രത്തോളം മുക്തമായി എന്നത് മത്സരത്തില്‍ നിന്ന് വ്യക്തമാകും. പരിക്കേറ്റ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കും അവസാന ടെസ്റ്റിൽ കളിക്കാത്തത് ഓസീസിന് തിരിച്ചടിയായി. പേസർ ചാഡ് സയേഴ്സ്, ജോ ബേണ്‍സ്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്സ്കോം എന്നിവർ അന്തിമ ഇലവനിൽ സ്ഥാനം നേടി. വിക്കറ്റ് കീപ്പർ ടിം പെയിനാണ് ഓസീസിനെ നയിക്കുന്നത്.