Times Kerala

കെട്ടിയിട്ട് മര്‍ദിച്ചു,കാല്‍പാദത്തില്‍ ഉമ്മവെപ്പിച്ചു; സല്‍മാന്‍ രാജാവിന്റെ മകള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

 

സല്‍മാന്‍ രാജാവിന്റെ ഏകമകളും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സഹോദരിയുമായ ഹാസ ബിന്റ് സല്‍മാന്‍ രാജകുമാരിക്കെതിരെ ഫ്രാന്‍സ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ കഴിയവെ, 2016-ല്‍ തന്റെ ബോഡിഗാര്‍ഡിനെക്കൊണ്ട് ജീവനക്കാരനെ മര്‍ദിപ്പിച്ച കേസിലാണ് അറസ്റ്റ് വാറണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്റെ മൂത്ത സഹോദരിയാണ് 44-കാരിയായ ഹാസ രാജകുമാരി.

ഡിസംബര്‍ അവസാനം തന്നെ ഇവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

തന്റെ കൈകള്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നും തുടര്‍ന്ന് രാജകുമാരിയുടെ പാദത്തില്‍ ഉമ്മവെപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. മണിക്കൂറുകള്‍ക്കുശേഷമാണ് അപ്പാര്‍ട്ട്മെന്റില്‍നിന്ന് പോകാനായത്. ജോലിക്കായി കൊണ്ടുവന്ന സാമഗ്രികള്‍ രാജകുമാരി പിടിച്ചുവെക്കുകയും ചെയ്തു. ബോഡിഗാര്‍ഡിനെ 2016 ഒക്ടോബര്‍ ഒന്നിനുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

Related Topics

Share this story