അർബുദം ബാധിച്ചു ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചു; പട്ടാളക്കാരൻ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 31 കാരനായ പട്ടാളക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡല്‍ഹി നരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തിലാണ് ചൊവ്വാഴ്ച ജവാനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്വാസകോശ അര്‍ബുദം ബാധിച്ചു ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു തുടര്‍ന്ന് മെയ് 5ന് അദ്ദേഹത്തെ നരൈനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഡല്‍ഹി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുണിക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ കണ്ടവരുണ്ട്. പിന്നീട് നാല് മണിക്കാണ് പരിസരത്തെ മരത്തില്‍തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
രോഗംമൂലം അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ കുടുംബം രാജസ്ഥാനിലാണ് താമസം.
കുടുംബത്തെ മരണ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പട്ടാള വൃത്തങ്ങള്‍ അറിയിച്ചു.