Times Kerala

21 കാരനെ കൊന്ന് കഷണങ്ങളാക്കി, ഫോണിന്റെ ലോക്ക് തുറക്കാൻ വിരലുകൾ മുറിച്ചു മാറ്റി; സ്വവർഗ്ഗാനുരാഗികളായ യുവതികൾ പോലീസ് പിടിയിൽ; ലക്ഷ്യമിട്ടത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ

 
21 കാരനെ കൊന്ന് കഷണങ്ങളാക്കി, ഫോണിന്റെ ലോക്ക് തുറക്കാൻ വിരലുകൾ മുറിച്ചു മാറ്റി; സ്വവർഗ്ഗാനുരാഗികളായ  യുവതികൾ പോലീസ് പിടിയിൽ; ലക്ഷ്യമിട്ടത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ

ലിസ്ബൺ: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതക കേസിൽ പ്രതികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. അൽഗാർവ് സ്വദേശികളായ മരിയ മാൽവേര(19) മരിയാന ഫോൻസെക(23) എന്നിവരെയാണ് പോർച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അൽഗാർവിലെ ഒരു ഹോട്ടളിലെ ജീവനക്കാരനായ ഡിയോഗോഗോൺസാൽവസിനെ(21)യാണ് ഇരുവരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കുകയും ചെയ്തു.

കഴിഞ്ഞ മാർച്ച് 27 ന് അൽഗാർവിന്റെ സമീപപ്രദേശങ്ങളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നതും പോലീസ് അന്വേഷണം ആരംഭിക്കുന്നതും. കൊല്ലപ്പെട്ട ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

സുരക്ഷ ജീവനക്കാരിയായ മാൽവേരയും നഴ്സായ ഫോൻസെകയും സ്വവർഗാനുരാഗികളും ഇരുവരും പ്രണയത്തിലായിരുന്നു. ഫോൻസെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാൽവേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക് ലഭിച്ചത്. ഇക്കാര്യമറിഞ്ഞ മാൽവേര ഡിയോഗോയിൽനിന്ന് ഈ പണം എങ്ങനെയും കൈക്കലാക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന്, മാർച്ച് 20-ന് ഡിയോഗോ മാൽവേരയുടെ വീട്ടിലെത്തുകയും ഇരുവരും ഒട്ടേറെ സമയം ഒരുമിച്ചു ചിലവഴിക്കുകയും ചെയ്തു. ഇതിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് മാൽവേര യുവാവിനെ കൊലപ്പെടുത്തിയത്. നൃത്തത്തിനിടെ കസേരിയിൽ ഇരുത്തിയ ഡിയോഗോയെ കെട്ടിയിടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്ന. തുടർന്ന് ഫോൻസെകയുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി, മൊബൈൽ ഫോണിന്റെ ലോക്ക് തുറന്ന് അക്കൗണ്ട് വഴി പണം തട്ടിയെടുക്കാൻ വിരലുകളും കൈപ്പത്തിയും മുറിച്ചുമാറ്റി.

തുടർന്ന് മാർച്ച് 20 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയും ചെയ്തു. അൽഗാർവിന് സമീപത്തെ ടാവിരയിൽനിന്നാണ് ഡിയോഗോയുടെ തല കണ്ടെത്തിയത്. ഉദരവും മറ്റുചില ശരീര ഭാഗങ്ങളും ഒന്നരമണിക്കൂർ ദൂരം യാത്രചെയ്താൽ എത്തുന്ന സാഗ്രസിലും കണ്ടെത്തി. മൂർച്ചയേറിയ വാൾ ഉപയോഗിച്ചാണ് ഇരുവരും മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു. പ്രതികളായ രണ്ടുപേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും പോലീസ് വക്താവ് അറിയിച്ചു.

Related Topics

Share this story