Times Kerala

23 കാരിയെ അമ്പലത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു

 

ഭോപ്പാല്‍: അമ്പലത്തിനുള്ളില്‍ വച്ച് 23 കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ആണ്‍സുഹൃത്തിനെ കാണാനായി പറ്റല്‍വാഡ ഗ്രാമത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി.ഇവിടെ ഒരു അമ്പലത്തിനടുത്തായാണ് സുഹൃത്തിനെ കാത്തുനിന്നത്. എന്നാല്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതെന്താണെന്ന് ചോദിച്ചെത്തിയ ആള്‍ സുരക്ഷാകാരണങ്ങള്‍ പറഞ്ഞുകൊണ്ട് അമ്പലത്തിന്റെ വളപ്പിലേക്ക് കയറി നില്‍ക്കാന്‍ പെണ്‍കുട്ടിയോട് പറഞ്ഞു.

തുടര്‍ന്ന് മറ്റു രണ്ടു സുഹൃത്തുകളെ വിളിച്ച് ഗേറ്റ് പൂട്ടിയ ശേഷം മൂവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം മൂവരും പെണ്‍കുട്ടിയെ ഉപേക്ഷിച്ചു.തുടര്‍ന്ന് പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. സഞ്ജു ബാബ എന്ന സ്റ്റിക്കറൊട്ടിച്ച ബൈക്കിലാണ് പ്രതികളിലൊരാള്‍ എത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

ഈ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് പ്രതികളിലൊരാളായ സഞ്ജയ് പട്ടേലി(30)നെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച ഇയാള്‍ മറ്റു പ്രതികളുടെ പേരുകളും പൊലീസിനോട് വെളിപ്പെടുത്തി.

തുടര്‍ന്ന് പൊലീസ് 25കാരനായ അഖിലേഷ് പട്ടേലിനെയും 45കാരനായ മഹാദേവ് പട്ടിദറിനെയും അറസ്റ്റ് ചെയ്തു. അതേസമയം ശിവ പ്രതിഷ്ഠ നടത്താനൊരുങ്ങുന്ന അമ്പലത്തിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Topics

Share this story