കൊറോണക്കാലത്തും സ്ത്രീകൾക്ക് രക്ഷയില്ല.!! പതിനാറുകാരിയെ കാമുകനായ യുവാവും ഇയാളുടെ എട്ടു സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി ; പീഡിപ്പിച്ചത് കാടിനുള്ളില്‍ കൊണ്ടുപോയി
ഝാര്‍ഖണ്ഡ്: കൊറോണ വൈറസ് രാജ്യത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കുറവില്ല. ഝാര്‍ഖണ്ഡില്‍ പതിനാറുകാരിയെ സുഹൃത്തായ യുവാവും ഇയാളുടെ എട്ടു സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി. പെൺകുട്ടിയെ വശീകരിച്ചു സുഹൃത്ത് തന്ത്രപൂര്‍വ്വം കാട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു ദുംകയില്‍ നിന്നും വീട്ടലേക്ക് പോകാന്‍ വാഹനം കിട്ടാതെ നിന്ന പെണ്‍കുട്ടി സുഹൃത്തിനെ വിളിക്കുകയായിരുന്നു.തുടർന്ന് ബൈക്കില്‍ എത്തിയ ഇയാള്‍ക്കൊപ്പം അപരിചിതനായ മറ്റൊരാളുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പെൺകുട്ടിയെ ബൈക്കില്‍ കയറ്റി. തുടർന്ന് തന്ത്രത്തിൽ കാടിനുള്ളിൽ എത്തിക്കുകയായിരുന്നു.കാട്ടില്‍ കാത്തുനിന്ന അപരിചിതരായ മറ്റുള്ളവരും കൂടി ചേര്‍ന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തിനിടെ അബോധാവസ്ഥയിലായ തന്നെ കാട്ടില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. പിറ്റേന്ന് ബോധം തിരിച്ചുകിട്ടിയതോടെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരാതിയില്‍ സുഹൃത്തിനും മറ്റ് അപരിചിതരായ എട്ടുപേര്‍ക്കുമെതിരെ കേസെടുത്തതായും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.