അമ്മയും ചേച്ചിയുടെ ഭർത്താവും തമ്മിൽ അവിഹിത ബന്ധം, നേരിട്ട് കണ്ട ചേച്ചി ആത്മഹത്യ ചെയ്തു; പരാതിയുമായി 17കാരി; മാതാവിനെതിരെ കേസെടുത്ത് പോലീസ്; ആത്മഹത്യ കുറിപ്പും കണ്ടെത്തി
ഹൈദരാബാദ്: അമ്മയ്ക്ക് തന്റെ സഹോദരിയുടെ ഭർത്താവുമായി അവിഹിത ബന്ധം ഉണ്ടെന്നും, ഇത് നേരിൽ കണ്ട ചേച്ചി ആത്മഹത്യ ചെയ്‌തെന്നും കാണിച്ചു പരാതിയുമായി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ.തുടർന്ന് 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് സ്വദേശിയായ അനിതക്കെതിരെയാണ് 17കാരിയായ ഇളയമകളുടെ പരാതിയിൽ കേസെടുത്തത്.
സഹോദരിയുടെ മരണത്തിന് കാരണം അമ്മയാണെന്നും, അമ്മയും ചേച്ചിയുടെ ഭർത്താവും തമ്മിൽ അവിഹിത ബന്ധം ഉണ്ടെന്നും ഇത് അറിഞ്ഞാണ് സഹോദരി ആത്മഹത്യ ചെയ്തതെന്നും കാണിച്ചാണ് 17 വയസ്സുകാരി പൊലീസിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 12-ാം തീയതി രാത്രിയാണ് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായ 19-കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തന്റെ അമ്മയാണ് സഹോദരിയുടെ മരണത്തിന് ഉത്തരവാദിയെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന ആത്മഹത്യാക്കുറിപ്പാണ് പോലീസ് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് മരിച്ച യുവതിയുടെ സഹോദരി അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
പെൺകുട്ടികളുടെ അമ്മയായ അനിത ഭർത്താവുമായി നേരത്തെ വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികൾ ജനിക്കുകയും ചെയ്തു. ഇതിനിടെയാണ് നവീൻ കുമാർ എന്നയാളുമായി അനിത അടുപ്പത്തിലായത്.ഇയാൾ അനിതയുടെ വീട്ടിൽ വരുന്നതും പതിവു സംഭവമായിരുന്നു. അടുത്തിടെയാണ് 19 വയസ്സുള്ള മൂത്ത മകളെ അനിത നവീൻകുമാറിന് വിവാഹം ചെയ്തുകൊടുത്തത്. എന്നാൽ മകളുടെ ഭർത്താവായ ശേഷവും അനിത നവീൻകുമാറുമായുള്ള രഹസ്യബന്ധം തുടർന്നു. വിവാഹശേഷവും ഭർത്താവും അമ്മയും തമ്മിലുള്ള ബന്ധം തുടരുന്നത് മനസിലാക്കിയ 19കാരി വീട്ടിൽനിന്ന് മാറിതാമസിക്കണമെന്ന് നവീൻകുമാറിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മകളും ഭർത്താവും വീട്ടിൽനിന്ന് താമസം മാറിയാൽ താൻ ജീവനൊടുക്കുമെന്നായിരുന്നു അനിതയുടെ ഭീഷണി.അമ്മയുമായുള്ള രഹസ്യബന്ധം തുടരുന്നതിനെ ചൊല്ലി ഭർത്താവുമായും യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇവർതമ്മിലുള്ള ബന്ധംആത്മഹത്യ ചെയ്ത യുവതി നേരിൽ കണ്ടതായനം റിപ്പോർട്ടുണ്ട്.
ഇതിനുപിന്നാലെയാണ് മാർച്ച് 12-ന് യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും രണ്ടുപേരെ ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.