Times Kerala

ഈ ഉത്തരമാണ് മാനുഷിയെ ലോകസുന്ദരിയാക്കിയത്

 

ന്യൂഡല്‍ഹി: ലോകസുന്ദരി മത്സരത്തിന്‍റെ അവാസന റൗണ്ടിലെ നിര്‍ണായക ചോദ്യത്തിന് മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ നല്‍കിയ മറുപടി വിധികര്‍ത്താക്കളുടെ മാത്രമല്ല സദസിന്‍റെയും ഹൃദയം കവര്‍ന്നു. ആ മറുപടിയാണ് രാജ്യത്തിന്‍റെ യശയുയര്‍ത്തിയ കിരീടനേട്ടത്തിന് മാനുഷിയെ അര്‍ഹയാക്കിയത്.

ഏറ്റവും മികച്ച ശമ്പളം അര്‍ഹിക്കുന്ന തൊഴില്‍ ഏതെന്നായിരുന്നു അവസാന റൗണ്ടില്‍ മാനുഷിയോട് വിധികര്‍ത്താക്കള്‍ ചോദിച്ചത്. അതിന്, അമ്മ എന്നായിരുന്നു മാനുഷിയുടെ ഉത്തരം. “ഏറ്റവും വലിയ ആദരം അര്‍ഹിക്കുന്നത് അമ്മയാണ്. പണത്തില്‍ മാത്രമല്ല കാര്യം, ഒരാള്‍ക്ക് നല്‍കുന്ന സ്നേഹം, ആദരം ഇവയെല്ലാം പ്രധാനമാണ്. എന്‍റെ ഏറ്റവും വലിയ പ്രചോദനം എന്‍റെ അമ്മയാണ്. അമ്മ എന്ന ജോലിയാണ് ഏറ്റവും മികച്ച ശമ്പളം അര്‍ഹിക്കുന്നത്,” മാനുഷി പറഞ്ഞു.

ലോകസുന്ദരി കിരീടം സ്വന്തമാക്കാന്‍ സഹായിച്ച ഏവര്‍ക്കും ട്വിറ്ററിലൂടെ മാനുഷി നന്ദി അറിയിച്ചു. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരി പട്ടം സ്വന്തമാക്കിയത്. ഹരിയാന സ്വദേശിയാണ് 20 വയസുകാരിയായ മാനുഷി. 2000ല്‍ പ്രിയങ്ക ചോപ്രയാണ് ഇതിന് മുന്‍പ് ലോകസുന്ദരി പട്ടം ഇന്ത്യയിലേയ്ക്കെത്തിച്ചത്. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

Related Topics

Share this story