Times Kerala

സംവിധായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി സ്വര ഭാസ്കര്‍

 

ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നൊരു വെളിപ്പെടുത്തലുമായാണ് ഇപ്പോള്‍ സ്വര ഭാസ്കര്‍ രംഗത്തെത്തിയിട്ടുള്ളത്. സിനിമയിലെ തുടക്കകാലത്ത് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്.

പുരുഷന്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങാത്തതിനാല്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നുവെന്ന് താരം പറയുന്നു. നിരവധി സംവിധായകര്‍ ഇത്തരത്തില്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള അഡ്ജസ്റ്റ്മെന്റിനും താന്‍ തയ്യാറാവില്ല എന്ന് അവര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ അവര്‍ തന്നെ വിളിക്കാറില്ലെന്നും താരം പറയുന്നു.

കേള്‍ക്കുമ്ബോള്‍ ഞെട്ടുമെങ്കിലും ചിത്രീകരണത്തിനിടയില്‍ മോശം അനുഭവങ്ങളിലൂടെയാണ് താന്‍ കടന്നുപോയിട്ടുള്ളതെന്ന് താരം പറയുന്നു. പൂവാല ശല്യവും കമന്റടിയും നേരിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും അഭിനേത്രി പറയുന്നു.

ബോളിവുഡ് സിനിമയിലെ തുടക്കക്കാലത്ത് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സ്വര ഭാസ്കര്‍ പറയുന്നു. 56 ദിവസത്തെ ഔട്ട് ഡോര്‍ ചിത്രീകരണത്തിന് ശേഷം തിരിച്ച്‌ റൂമിലേക്കെത്തിയപ്പോള്‍ സംവിധായകന്‍ വളരെ മോശമായി പെരുമാറിയിരുന്നു.

സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിന് ശേഷം മദ്യവും സെക്സും ആവശ്യപ്പെട്ടിരുന്നു.നിരന്തരം ആ സംവിധായകന് മെസ്സേജ് അയയ്ക്കുമായിരുന്നു. ഒരു ദിവസം റൂമിലേക്ക് തേടിയെത്തിയിരുന്നു. എന്നാല്‍ മേക്കപ്പ് റിമൂവ് ചെയ്യുന്നതിനാല്‍ ആ സമയത്ത് റൂമില്‍ ലൈറ്റുണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം തിരികെപ്പോയെന്നും താരം പറയുന്നു.

സിനിമയിലെ മോശം പ്രവണതകളോട് മുഖം തിരിച്ച്‌ നില്‍ക്കുന്ന ശൈലിയാണ് തന്റേതെന്ന് ഇവര്‍ പറയുന്നു. കാസ്റ്റിങ്ങ് കൗച്ചിന് ഇരയായിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് താരങ്ങള്‍ക്ക് നല്ലതെന്ന് സ്വര ഭാസ്കര്‍ പറയുന്നു.

കാസ്റ്റിങ്ങ് കൗച്ചും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഇപ്പോഴും തുടരുകയാണ്. സിനിമയിലെ തുടക്ക കാലത്ത് തന്നെ മോശം പ്രവണതകളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് താരം പറയുന്നു.

Related Topics

Share this story