പ്രമുഖ നടിമാരുടെതടക്കം നഗ്നചിത്രങ്ങള്‍ ഹാക്ക് ചെയ്തു;ചിത്രങ്ങള്‍ ചോര്‍ന്നത് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ നിന്ന്
പ്രമുഖരും പ്രശസ്തരുമായ നടിമാരുടേയും രാജകുടുംബത്തിലെ സ്ത്രീകളുടെയും അടക്കം നൂറുകണക്കിന് പേരുടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നനഗ്ന ചിത്രങ്ങൾ ഹാക്കർമാരുടെ കയ്യില്‍ എത്തിയതായി റിപ്പോര്‍ട്ട്.ദ ഡെയ്‌ലി ബീസ്റ്റാന് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.ഓപ്പറേഷൻ തിയറ്ററുകളിലേ സി.സി.ടി.വി ക്യാമറകളുടെ സോഫ്റ്റ് വേറുകള്‍ ഹാക്ക് ചെയ്താണ് മോഷണം നടത്തിയിരിക്കുന്നത്.ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജ്ജറി കേന്ദ്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ചോര്‍ത്തിയ വിവരം സ്ഥാപിക്കുന്നതിനായി ചില ചിത്രങ്ങള്‍ ഹാക്ക് ചെയ്ത ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് എന്ന സംഘം ക്ലിനിക്കിന് അയച്ചു കൊടുത്തിരുന്നു. പ്ലാസ്റ്റിക് ശസ്ത്രക്രിയയുടേയും ശസ്ത്രക്രിയക്ക് മുൻപു ശേഷവുമുള്ള ശരീരഭാഗങ്ങളും ചിത്രങ്ങളിലുള്ളതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലതിലും ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മുഖവും വ്യക്തമാണ്.
മാത്രമല്ല തങ്ങള്‍ക്ക് ലഭിച്ച രോഗികളുടെ പൂര്‍ണ്ണ പട്ടികയും അവരുടെ ചിത്രങ്ങളുമടക്കം പുറത്തുവിടുമെന്നാണ് ഹാക്കര്‍മാരുടെ ഭീഷണി. ഹാക്കര്‍മാരുടെ സംഘമായ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് (ടിഡിഒ) ആണ് ചോര്‍ത്തലിന് പിന്നിലെന്നാണ് കരുതുന്നത്‍. ലോകപ്രശസ്തരായ പലരുടേയും ചിത്രങ്ങളും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ല.
Also Read: രതി മൂര്ച്ചയുടെ സുന്ദര നിമിഷങ്ങള്‍ ലെന്‍സില്‍ പതിയുമ്പോള്‍
‘ഞങ്ങളുടെ പക്കല്‍ ടിബി കണക്കിന് (ടെറാബൈറ്റ്) ചിത്രങ്ങളും വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതില്‍ രാജകുടുംബാംഗങ്ങളുമുണ്ട്’ ദ ഡാര്‍ക് ഓവര്‍ലോര്‍ഡിന്റെ പ്രതിനിധി ദ ഡെയ്‌ലി ബീസ്റ്റിനോടു വ്യക്തമാക്കി. ക്ലിനിക്കിൽ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ന്ന വിവരം ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് സ്ഥിരീകരിച്ചിട്ടുണ്ട്.