സ്വന്തം അമ്മയെയും രണ്ടാനമ്മയെയും ബലാത്സംഗം ചെയ്ത യുവാവിനെ സഹോദരന് കഴുത്തറുത്ത് കൊന്നു
മുംബൈ: അമ്മയേയും രണ്ടാനമ്മയേയും മാനഭംഗത്തിനിരയാക്കിയ യുവാവിനെ സഹോദരൻ കൊലപ്പെടുത്തി. മുംബൈ ഭയാന്തർ വെസ്റ്റിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. അമ്മതന്നെയാണ് ഇയാളെ കൊലപ്പെടുത്താൻ പണവും നിർദേശവും നൽകിയത്. രാമചന്ദ്രൻ രാംദാസ് ദ്വിവേദി (21) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ സീതാറാമും സുഹൃത്തുക്കളായ കേശവ് മിസ്ത്രിയും രാകേഷ് യാദവും ചേര്‍ന്നാണ് കൊലപ്പെടുത്തിയത് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്നുകൾക്ക് അടിമയായ ദ്വിവേദി സ്വന്തം അമ്മയേയും രണ്ടാനമ്മയേയും അടക്കം നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ദ്വിവേദിയുടെ പീഡനങ്ങള്‍ സഹിക്കാതെ വന്നപ്പോഴാണ് അമ്മ ഇയാളെ കൊല്ലാൻ മൂത്തമകന് നിർദേശം നൽകിയത്. കൊലനടത്താൻ 50000 രൂപയും ഇവർ മൂത്തമകന് നല്കി.
കഴിഞ്ഞ ഓഗസ്റ്റ് 20 ന് കൊങ്കണ്‍ ഡിവിഷനിലെ വസായി വിരാറിലായിരുന്നു കൊലപാതകം നടന്നത്. സീതാറാമും സുഹൃത്തുക്കളും ദ്വിവേദിയെ ടെന്പോയിൽ കയറ്റി വസായിയിൽ എത്തിച്ചു. ഇവിടെവച്ച് ദ്വിവേദിയെ വാഹനത്തിൽനിന്നും തള്ളിയിട്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. പിന്നീട് പ്രതികൾ സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു.
അുത്ത ദിവസം തന്നെ പോലീസ് മൃതദേഹം കണ്ടെത്തി. എന്നാൽ ആരുടെയാണെന്ന് ഈ മാസം 14 വരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പ്രദേശത്തുനിന്നും കാണാതായവരെക്കുറിച്ചുള്ള അന്വേഷണമാണ് ദ്വിവേദിയിലെത്തിച്ചത്. അമ്മയേയും സഹോദരനെയും പോലീസ് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുൾ നിവർന്നു. കേസിൽ സ്ത്രീ ഉൾപ്പെടെ നാല് പ്രതികളും അറസ്റ്റിലായി.