പത്തൊന്‍പത് കാരനെ 22 കാരിയും 32 കാരിയും ചേര്‍ന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്തു.!
ഐ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കം ഒടുവിൽ അവസാനിച്ചത് ബലാത്സങ്ങത്തിൽ. പത്തൊന്‍പത് കാരനെ കെട്ടിയിട്ട് യുവതികൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 22 കാരിയും 32 കാരിയും ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട ശേഷം സെക്‌സ് ടോയ് ഉപയോഗിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഐ ഫോണിന്റെ സ്‌ക്രീന്‍ കേടുവരുത്തിയെന്നാരോപിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്. ഞെട്ടിക്കുന്ന സംഭവമുണ്ടായത് റഷ്യയിലാണ്.
ബലാത്സംഗ ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇത് ഓണ്‍ലൈനില്‍ പുറത്തുവിടുമെന്ന് പറഞ്ഞ് കൗമരക്കാരനെ ഇരുവരും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫോണ്‍ റിപ്പയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് 19 കാരനെ 22 കാരി ഫ്ലാറ്റിലേക്ക് വിളിച്ചു. തുടര്‍ന്ന് ഫോണുമായി വീട്ടിലേക്ക് പോയ യുവാവ് കേടുപാടുകള്‍ മാറ്റി ഫോണ്‍ തിരികെയെത്തിച്ചു. എന്നാല്‍ ഫോണിന്റെ സ്‌ക്രീന്‍ കേടാക്കിയെന്നാരോപിച്ച് യുവാവിനോട് ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കാന്‍ യുവാവ് തയ്യാറായില്ല. ഇതിന് പിന്നാലെ ഇവര്‍ സെക്‌സ് ടോയ് ഉപയോഗിച്ച് ഇയാളെ ബലാത്സംഗം ചെയ്യുകയായിരുന്നു.