നവവരനെ മർദിച്ച് അവശയാക്കിയ ശേഷം യുവതിയെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയ സംഭവം; യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍
മാവേലിക്കര :നവവരനെ മർദിച്ച് അവശയാക്കിയ ശേഷം യുവതിയെ വീട്ടുകാർ പിടിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. പ്രണയിച്ചു വിവാഹിതരായവരാണ് പുന്നമ്മൂട് പോനകം കാവുള്ളതില്‍ തെക്കേതില്‍ സന്തോഷും ഭാര്യ സ്നേഹയും. എന്നാല്‍ സ്നേഹയുടെ മാതാപിതാക്കള്‍ കല്യാണത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.കഴിഞ്ഞ 13നാണ് സന്തോഷിന്റെയും സ്വപ്നയുടെയും വിവാഹം ക്ഷേത്രത്തില്‍ വച്ച് നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം നടത്തണമെന്ന ആവശ്യം സ്നേഹയുടെ വീട്ടുകാർ തള്ളിക്കളഞ്ഞിരുന്നു. സ്നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു 13ന് ഇരുവരും വിവാഹിതരായത്. തുടര്‍ന്നാണ് ഇരുവരും ബൈക്കില്‍ പോകവേ സന്തോഷിനെ ആക്രമിച്ച് സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോയത്.കേസില്‍ പോനകം കൊട്ടയ്ക്കാത്തേത്ത് ബാബു, ഭാര്യ സുമ എന്നിവരെയാണ് കോടതി ജാമ്യത്തില്‍ വിട്ടയച്ചത്. സ്നേഹയുടെ സഹോദരന് ജിനു, കണ്ടാലറിയാവുന്ന 2 പേര് ഉള്‍പ്പെടെ 3 പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.