ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് അതിശക്തമായ ആകാശച്ചുഴിയിൽപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ 10 യാത്രക്കാർക്കും രണ്ട് വിമാന ജീവനക്കാർക്കും പരിക്കേറ്റു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.(Air India Phuket Delhi Flight Hits Severe Turbulence Twelve Injured)
എയർബസ് A320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 8:41-ന് ഫൂക്കറ്റിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 11 മണിയോടെയാണ് ഡൽഹിയിൽ ഇറങ്ങിയത്. യാത്രയ്ക്കിടെ പെട്ടെന്ന് വിമാനത്തിന് ഉയർന്ന വ്യതിയാനം സംഭവിക്കുകയായിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട 12 പേരെയും ഡൽഹി വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി പ്രാഥമിക ചികിത്സ ഉറപ്പാക്കി.
വിമാനം യാത്രാമധ്യേ അപ്രതീക്ഷിതമായി ഉലയുകയും പെട്ടെന്ന് രണ്ട് മൂന്ന് മിനിറ്റോളം വശങ്ങളിലേക്ക് ചരിഞ്ഞ് താഴേക്ക് പോവുകയും ചെയ്തതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് ദേശീയ വ്യോമയാന നിയന്ത്രണ ഏജൻസി (DGCA) അന്വേഷണം ആരംഭിക്കും.
Story Summary
Twelve people, including ten passengers and two crew members, were injured after an Air India flight from Phuket to Delhi encountered severe mid-air turbulence. The Airbus A320 plane landed safely in Delhi, and the injured received medical attention at the airport.


