തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികളുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.(Muthalapozhi Boat Capsize Missing Fishermen Search Helicopter Marine Enforcement Deployed)
കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായിട്ടുണ്ട്. കാണാതായവർക്കായി വിഴിഞ്ഞത്തുനിന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ കപ്പൽ പുറപ്പെട്ടു. വായുമാർഗ്ഗം തിരച്ചിൽ നടത്താൻ ഹെലികോപ്റ്റർ രംഗത്തിറങ്ങും.
കഴിഞ്ഞ ദിവസം അഴിമുഖത്തുനിന്ന് കടലിലേക്ക് പോകുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള മീൻപിടുത്ത വള്ളം തലകീഴായി മറിയുകയായിരുന്നു. പ്രദേശത്ത് കടൽക്ഷോഭവും മോശം കാലാവസ്ഥയും തുടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇന്ത്യൻ നേവിയും കോസ്റ്റൽ ഗാർഡും വ്യക്തമാക്കി.
Story Summary
Search operations intensified for the two missing fishermen after a boat capsized at Muthalapozhi, Thiruvananthapuram. Following family protests, Marine Enforcement ships and helicopters have been deployed despite rough sea conditions.


