ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും മറ്റ് അന്താരാഷ്ട്ര തലങ്ങളിലെയും സംഘർഷങ്ങൾ ആഗോള ഊർജ്ജ മേഖലയിൽ ഭീഷണി ഉയർത്തുന്നതിനിടെ, രാജ്യത്തിനുള്ളിലെ എണ്ണ-വാതക പര്യവേഷണം ശക്തമാക്കാൻ കേന്ദ്ര മന്ത്രിസഭ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘സമുദ്രമന്ദൻ’ – നാഷണൽ ഓഫ്‌ഷോർ എക്സ്പ്ലോറേഷൻ സ്കീമിനായി 84,084 കോടി രൂപയുടെ ബജറ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.(Samudra Manthan Scheme Union Cabinet Approves 84084 Crore Offshore Oil Gas Exploration)
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിൽ നടപ്പിലാക്കുന്ന ഈ പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീണ്ടുനിൽക്കും. ഇന്ത്യയുടെ വിശാലമായ സമുദ്രതീരങ്ങളിലെ ആഴക്കടൽ എണ്ണ, വാതക വിഭവങ്ങൾ വേർതിരിച്ചെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ ഹൈഡ്രോകാർബൺ ശേഖരത്തിലേക്ക് 600 ദശലക്ഷം മെട്രിക് ടണ്ണിലധികം (600+ MMTOE) എണ്ണയ്ക്ക് തുല്യമായ അസംസ്കൃത വസ്തുക്കൾ കൂട്ടിച്ചേർക്കാൻ ഇത് സഹായിക്കും.
പ്രതിവർഷം 10 മുതൽ 15 ദശലക്ഷം ടൺ അധിക ഉൽപ്പാദനം കൈവരിക്കുകയും, പരമാവധി 20 MMTOE വരെ ഉൽപ്പാദനം ഉയർത്തുകയും ചെയ്യുക. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനത്തോളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, ആഭ്യന്തര ഉൽപ്പാദനം കൂട്ടുന്നതിലൂടെ കോടികണക്കിന് രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ സാധിക്കും.
Story Summary
The Union Cabinet has approved the ₹84,084 crore ‘Samudra Manthan’ National Offshore Exploration Scheme to boost domestic oil and gas production. Aimed at reducing import reliance, the scheme targets adding 600+ MMTOE to India’s energy reserves by FY 2030-31.


