ന്യൂഡൽഹി: അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്ന 4,800-ലധികം ഇന്ത്യൻ പൗരന്മാരെ 2025 മുതൽ അമേരിക്ക നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 1,273 ഇന്ത്യക്കാരാണ് ഇത്തരത്തിൽ തിരിച്ചെത്തിയത്.(US Deports Over 4800 Indians Since 2025 MEA Confirms)
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനെ തുടർന്ന് അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് വലിയ തോതിലുള്ള നാടുകടത്തൽ നടക്കുന്നത്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്ക തിരിച്ചയക്കുന്ന ആളുകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
2026 ജനുവരി 1 മുതൽ ഇതുവരെ 1,273 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. 2025-ൽ ആകെ 3,567 ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയിരുന്നു. വ്യക്തികളുടെ ദേശീയത കൃത്യമായി ഉറപ്പുവരുത്തിയ ശേഷമാണ് മടക്കയാത്രയ്ക്കുള്ള നടപടികൾ പൂർത്തിയാക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Story Summary
The US has deported over 4,800 undocumented Indian nationals since 2025, including 1,273 people between January and July 2026, amid President Donald Trump’s crackdown on illegal migration. Meanwhile, India is closely monitoring a new US bill that could impose up to 100% tariffs on countries purchasing Russian energy.


