തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ അതിരാവിലെ വൈകിയെത്തിയ സ്കൂൾ അവധി പ്രഖ്യാപനങ്ങളിൽ ജില്ലാ കളക്ടർമാർക്കെതിരെ ജനരോഷം ശക്തമാകുന്നു. ശനിയാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലനിൽക്കെ ഒൻപത് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകിയത്.(Delayed Rain Holiday Announcements Trigger Public Outrage)
എന്നാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ കുട്ടികൾ ഇറങ്ങിയ ശേഷമുള്ള വൈകിയുള്ള അറിയിപ്പാണ് രോഷത്തിനിടയാക്കിയത്. മലപ്പുറത്ത് രാവിലെ 6:30 ഓടെയും കോഴിക്കോട്ട് 7 മണിക്ക് ശേഷവുമാണ് കളക്ടർമാർ സോഷ്യൽ മീഡിയ വഴി അവധി പ്രഖ്യാപനം നടത്തിയത്.
കണ്ണൂരിൽ റെഡ് അലർട്ട് നിലവിൽ വന്ന ശേഷമാണ് ഒടുവിലായി ഉത്തരവിറങ്ങിയത്. “കളക്ടർ ഉറങ്ങിപ്പോയോ?”, “കുട്ടികൾ വഴിയിലായ ശേഷമാണോ അവധി നൽകുന്നത്?” തുടങ്ങിയ ചോദ്യങ്ങളോടെ കളക്ടർമാരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ വൻ വിമർശന പ്രവാഹമാണ് ഉയർന്നത്.
Story Summary
Late morning announcements of school holidays by District Collectors in Malappuram, Kozhikode, and Kannur triggered heavy public backlash on social media. Disappointed parents criticized the delayed official updates issued after many children had already left for school amidst heavy rains.


