ന്യൂഡൽഹി: ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് തൊഴിലാളികൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള. ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം എന്തുകൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം ചോദ്യമുയർത്തി.(Farooq Abdullah Questions Timing Of Kulgam Terror Attack Over J&K Statehood Demand)
ജൂലൈ 20-ന് ഡൽഹിയിൽ നാഷണൽ കോൺഫറൻസ് സംസ്ഥാന പദവി ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുൽഗാമിൽ ദാരുണമായ ആക്രമണം അരങ്ങേറിയത്. “സംഭവത്തിൽ എനിക്ക് വലിയ ദുഃഖമുണ്ട്. ആരാണ് ഇവരെ കൊലപ്പെടുത്തിയതെന്നും എങ്ങനെയാണെന്നും നമുക്കറിയില്ല. ഇതിൽ നിഷ്പക്ഷവും കൃത്യവുമായ അന്വേഷണം നടത്തണം. ഞങ്ങൾ സംസ്ഥാന പദവി ആവശ്യപ്പെടുമ്പോഴൊക്കെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല,” ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഛത്തീസ്ഗഢ് സ്വദേശികളായ ദീപക് രാത്രെ, ഭൂപീന്ദർ എന്നീ യുവാക്കളാണ് വെള്ളിയാഴ്ച വൈകീട്ടോടെ കുൽഗാമിലെ സെംഗാം മേഖലയിലുള്ള ഇഷ്ടികച്ചൂളയിൽ വെച്ച് വെടിയേറ്റ് മരിച്ചത്. അതേസമയം, ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.
Story Summary
National Conference chief Farooq Abdullah questioned the timing of the Kulgam terror attack that killed two migrant workers from Chhattisgarh, asking why such incidents recur whenever NC demands statehood for J&K. PDP chief Mehbooba Mufti termed the killings a major security lapse and called for a high-level probe and compensation for the victims’ families.


