തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി കൗൺസിലർ R സുഗതന് കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. വിഷയത്തിൽ നിർണായക തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗം ഇന്ന് ചേരും. കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി മൂന്ന് തവണ ഹാജരാകാതിരുന്നാൽ കൗൺസിലറെ അയോഗ്യനാക്കാം എന്ന നിയമപരമായ സാഹചര്യം നിലനിൽക്കുന്നതാണ് ബിജെപിക്ക് പ്രതിസന്ധിയാകുന്നത്.(Trivandrum Corporation KAAPA Case Jailed BJP Councilor Facing Disqualification Risk)
ഇന്ന് നടക്കുന്ന യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ സുഗതന്റെ തുടർച്ചയായ മൂന്നാമത്തെ വിട്ടുനിൽക്കലാകും ഇത്. അയോഗ്യത നടപടികളിൽ നിന്ന് രക്ഷപ്പെടാനായി സുഗതന്റെ അവധി അപേക്ഷ ഇന്ന് കൗൺസിലിൽ പാസാക്കിയെടുക്കാൻ ബിജെപി നീക്കം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഈ നീക്കത്തെ സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കാനാണ് പ്രതിപക്ഷ തീരുമാനം. കാപ്പ നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിക്ക് സാങ്കേതിക കാരണം പറഞ്ഞ് അവധി ആനുകൂല്യം നൽകുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
Story Summary
Jailed under the KAAPA Act, BJP councilor Sugathan faces immediate disqualification as the Trivandrum Corporation convenes for a crucial council meeting today. Missing three consecutive meetings legally triggers disqualification, and while the BJP is attempting to pass a leave application on his behalf, opposition parties plan to block it and demand his official removal.


