ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള ഭേദഗതി ബില്ലിലെ കടുപ്പിച്ച ശിക്ഷാ വ്യവസ്ഥകൾ ലോക്‌സഭയിൽ വിശദീകരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് 2024-ലെ മുൻ നിയമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി പുതിയ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.(Jitendra Singh Explains Public Examinations Amendment Bill Clauses Fines Penalties Lok Sabha)
പരീക്ഷാ നടത്തിപ്പുകാർ, സർവീസ് പ്രൊവൈഡർമാർ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന മാഫിയകൾ എന്നിവർക്ക് അഞ്ചു കോടി മുതൽ 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. സർവീസ് പ്രൊവൈഡർമാർക്കുള്ള പിഴ തുക മുൻ നിയമത്തിലെ ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി.
മാനേജ്‌മെന്റ്, ഡയറക്ടർമാർ എന്നിവർക്കുള്ള പിഴയും തടവുശിക്ഷയ്ക്കൊപ്പം അഞ്ച് കോടി രൂപയായി വർദ്ധിപ്പിച്ചു. പൊതുവായ തട്ടിപ്പുകൾക്ക് മുൻപുണ്ടായിരുന്ന 3 മുതൽ 5 വർഷം വരെയുള്ള തടവ് 5 മുതൽ 10 വർഷം വരെയാക്കി ഉയർത്തി. ഇതിനുള്ള പിഴ 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. തടവുശിക്ഷ 5 മുതൽ 10 വർഷം വരെയായും പിഴത്തുക ഒരു കോടിയിൽ നിന്ന് അഞ്ച് കോടി രൂപയായും കടുപ്പിച്ചു. സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 7 വർഷമാക്കി ഉയർത്തി. പിഴത്തുക ഒരു കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്തു.
Story Summary
Union Minister Jitendra Singh detailed the key provisions of the Public Examinations Amendment Bill in the Lok Sabha, which introduces significantly stricter penalties and fines compared to the 2024 law. Service providers and exam management now face fines up to ₹5 crore, while organized crime syndicates involved in paper leaks and cheating face up to 10 years of imprisonment and fines up to ₹10 crore.


