ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച തുടരവേ പ്രതിപക്ഷത്തിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പോലീസിന് വെടിവെക്കാൻ ഉത്തരവിടുന്നത് മന്ത്രിമാരല്ലെന്നും മജിസ്‌ട്രേറ്റോ എസ്.ഡി.എമ്മോ ഡി.എമ്മോ ആണെന്നും രാഹുൽ ഗാന്ധിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.(Jitendra Singh Hits Back Rahul Gandhi Student Firing Allegation NEP 2020 Lok Sabha Debate)
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പോലീസ് വെടിവെപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്താമാക്കി. ആരെ ഉദ്ദേശിച്ചാണെങ്കിലും ‘ഇഡിയറ്റ്’ പോലെയുള്ള വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭയിൽ തെറ്റായ വിവരങ്ങളാണ് കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി അവതരിപ്പിച്ചതെന്നും ജിതേന്ദ്ര സിംഗ് ആരോപിച്ചു. പാർലമെന്റിൽ കാര്യം സ്ഥാപിക്കാൻ തെറ്റായ കണക്കുകളാണ് പ്രിയങ്ക ഗാന്ധി ഉപയോഗിച്ചത്. പുതിയ വിദ്യാഭ്യാസ നയം (NEP 2020) വിദ്യാർത്ഥികൾക്ക് പഠനശാഖകൾ തിരഞ്ഞെടുക്കുന്നതിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. കോഴ്സുകളിൽ എപ്പോൾ വേണമെങ്കിലും പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. പഴയ സമ്പ്രദായം വിദ്യാർത്ഥികളെ തടവുകാരാക്കിയപ്പോൾ പുതിയ വിദ്യാഭ്യാസ നയം അവർക്ക് സ്വാതന്ത്ര്യമാണ് നൽകിയതെന്നും കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ മികച്ച പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Replying to the debate on the anti-paper leak bill in the Lok Sabha, Union Minister Jitendra Singh hit back at Rahul Gandhi, clarifying that no minister orders police firing and that such orders are issued by a magistrate, SDM, or DM. He also stated that no firing took place during the Delhi student protests and criticized Gandhi for using unparliamentary language.


