ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ സർക്കാർ സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളും നാട്ടുകാരും ചൊവ്വാഴ്ച രാവിലെ സ്‌കൂളിന് മുന്നിൽ റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.(Government School Teacher Suspended Obscene Behavior Class 6 Student)
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിയായ അധ്യാപകൻ പെൺകുട്ടിയെ ഒറ്റയ്ക്ക് സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂമിലേക്ക് വിളിച്ചുവരുത്തി അശ്ലീലമായി പെരുമാറുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ സ്‌കൂളിൽ നിന്ന് പേര് വെട്ടിക്കളയുമെന്ന് അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത സഹപ്രവർത്തകരുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ സുനിൽ ചൗബെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ബേസിക് ശിക്ഷാ അധികാരി മനീഷ് കുമാർ സിംഗാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. നവ നഗർ ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ പങ്കജ് കുമാർ സിംഗിനാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Story Summary
A 50-year-old government school teacher in Uttar Pradesh’s Ballia district was suspended and faces a departmental inquiry for allegedly behaving obscenely with a Class 6 student inside the school’s smart classroom. The action followed road blockades and intense protests by parents and locals.


