HomeKeralaപെരുമ്പാവൂരിൽ ലഹരിവിരുദ്ധ ബഹുജനറാലിക്ക് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല:...

പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ബഹുജനറാലിക്ക് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല: സമാനതകളില്ലാത്ത ലഹരി വേട്ട | Perumbavoor Anti Drug Rally

എറണാകുളം : പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ ബഹുജനറാലിക്ക് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എം.പി ബെന്നി ബഹന്നാൻ, എൽദോസ് കുന്നപ്പള്ളി എന്നിവരും റാലിയിൽ പങ്കെടുത്തു.(Perumbavoor Anti Drug Rally Operation Toofan Completes One Month)

കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ പദ്ധതിക്ക് തുടക്കമായിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺഹിൽ ഹയർസെക്കണ്ടറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള ലഹരിവേട്ടയാണ് പോലീസ് നടത്തിയത്. 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. 5353 കേസുകൾ രജിസ്റ്റർ ചെയ്തു.ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും ഒരുപോലെ തകർക്കുക എന്നതാണ് ലക്ഷ്യം.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ നടത്തുന്ന അഴിഞ്ഞാട്ടം തടയാനും, ലഹരി ഉപയോഗത്തിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കാനും സർക്കാർ അതീവ ജാഗ്രതയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Story Summary

A massive public rally, ‘Toofan Jagaran’, was organized in Perumbavoor as part of the anti-drug campaign, attended by Home Minister Ramesh Chennithala and DGP Ravada A. Chandrasekhar. The event marks one month of ‘Operation Toofan: The Narco Hunt’, a state-wide initiative launched by the government to dismantle drug networks, which has already resulted in the seizure of narcotics worth Rs 30 crore and the registration of over 5,000 cases.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.