വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, അത്തരമൊരു സാഹചര്യം സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.(Health Minister Promises Urgent Action On Wayanad Medical College And Probe Into Vandanam Recruitment)
കോളേജ് മാനന്തവാടിയിൽ സ്ഥാപിക്കാനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. സ്ഥലം ലഭ്യമാകുന്നതിൽ തടസ്സമുണ്ടായാൽ മാത്രമേ മറ്റ് സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്കായി തന്നെ വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അനധികൃത നിയമനങ്ങൾ നടന്നുവെന്ന ജി. സുധാകരന്റെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. പരാതികൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 18-ന് മന്ത്രി നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിക്കും. നേരിട്ടുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Health Minister K. Muraleedharan has announced the immediate commencement of construction for the Wayanad Medical College to avoid losing its accreditation. He emphasized that Mananthavady remains the primary choice for the location, with the existing land at Madakkimala reserved for hospital purposes. Additionally, the minister stated that he will personally visit the Vandanam Medical College on July 18th to investigate allegations of illegal recruitment raised by G. Sudhakaran.

