കോഴിക്കോട്: സ്‌കൂളിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ഒരാഴ്ചയായിട്ടും സാധിക്കാത്തതാണ് ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.(Thamarassery school liquor case, Stepfather Of Student Escapes Abroad)
ജൂൺ 25-ന് സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ ബാഗിൽ അര ലിറ്റർ കുപ്പികളിലാക്കി ചാരായം നൽകി വിടുന്ന രീതിയായിരുന്നു രണ്ടാനച്ഛന്റേത്. ഇത് മൂന്നാം തവണയാണ് കുട്ടി സ്‌കൂളിൽ മദ്യം എത്തിക്കുന്നതെന്ന് വെളിപ്പെടുത്തലുണ്ട്.
ഉച്ചഭക്ഷണ സമയത്താണ് സഹപാഠികൾക്കിടയിൽ മദ്യം വിതരണം ചെയ്തിരുന്നതെന്നും, മദ്യം കഴിക്കാൻ വിസമ്മതിച്ച കുട്ടികളാണ് വിവരം പുറത്തറിയിച്ചതെന്നും ആണ് വിവരം. സംഭവം നടന്ന ഉടൻ തന്നെ ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് 56 കുപ്പി വ്യാജമദ്യവും, മറ്റൊരു വാറ്റ് കേന്ദ്രത്തിൽ നിന്ന് എക്സൈസ് സംഘം 220 കുപ്പി മദ്യവും പിടിച്ചെടുത്തിരുന്നു.
Story Summary
The stepfather of a student who allegedly supplied illicit liquor to school has escaped abroad, highlighting a major security lapse by the police who failed to detain him or issue a lookout notice despite seizing significant quantities of alcohol from his properties.

