തിരുവനന്തപുരം: നിയമസഭയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഡി തോമസ് എംഎൽഎ. ആലപ്പുഴയിൽ വെച്ച് തനിക്കും അജയ് കുര്യാക്കോസിനും നേരെ നടന്ന പോലീസ് മർദനത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച പഴയ പ്രസ്താവനയെ എംഎൽഎ പരിഹസിച്ചു. തന്നെ എംഎൽഎ ആക്കിയത് ആ ‘രക്ഷാപ്രവർത്തന’മാണെന്ന് അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.(AD Thomas MLA slams Pinarayi Vijayan in Assembly)
ആലപ്പുഴ നഗരമധ്യത്തിൽ വെച്ച് തങ്ങളെ മർദിച്ചെന്നും, എന്നാൽ തുടക്കത്തിൽ ഇത്തരം ഒരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് ഈ അക്രമത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് ന്യായീകരിച്ചത് ഏറെ വിവാദമായിരുന്നു.
അന്ന് അമ്മമാരുടെ കണ്ണുനീർ വീണുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ശാപം നിങ്ങളെ വിടാതെ പിന്തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗണ്മാൻമാരുടെ മർദ്ദനം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു.
Story Summary
MLA AD Thomas sharply criticized Pinarayi Vijayan in the assembly, recalling the brutal police assault he faced in Alappuzha. He mocked the CM’s past justification of that violence as “rescue operations,” warning that the curse of the mothers whose children were victims of state brutality would haunt him.

