Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: ഇന്നലെ മാത്രം 159 പേർക്ക് രോഗം സ്ഥിരീകരിച്ചു,...

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: ഇന്നലെ മാത്രം 159 പേർക്ക് രോഗം സ്ഥിരീകരിച്ചു, ജാഗ്രത വേണം | Dengue fever

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചൊവ്വാഴ്ച മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളോടെ 295 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (47 പേർ).(Dengue fever, Kerala Health Department Warning On Dengue And Infectious Diseases)

22 പേർക്ക് എലിപ്പനി ബാധിച്ചു. എച്ച് വൺ എൻ വൺ (തൃശ്ശൂർ), ഷിഗെല്ല (15 പേർ), ചിക്കുൻഗുനിയ (വട്ടിയൂർക്കാവ്), അമീബിക് മസ്തിഷ്കജ്വരം (തൃക്കണ്ണാപുരം) എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.

തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കും സന്ധികൾക്കും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി കുറഞ്ഞാലും തുടർച്ചയായ ഛർദി, വയറുവേദന, രക്തസ്രാവം, ശ്വാസതടസ്സം, കടുത്ത തളർച്ച എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.

വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ, ടയറുകൾ എന്നിവ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യുക. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും വലയോ തുണിയോ ഉപയോഗിച്ച് കൃത്യമായി മൂടിവെക്കുക. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുക് ലേപനങ്ങൾ ഉപയോഗിക്കുക, കിടപ്പുമുറിയിൽ കൊതുകുവല ഉപയോഗിക്കുക.

Story Summary

Kerala is witnessing a surge in infectious diseases, with 159 new dengue cases reported in a single day and rising concerns over leptospirosis and other illnesses. Health authorities have urged the public to maintain strict hygiene, observe ‘dry days’ to eliminate mosquito breeding grounds, and seek immediate medical attention if symptoms persist.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.