Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala
HomeKeralaപ്രിയദർശിനി സൗജന്യ യാത്ര: സിറ്റി ഫാസ്റ്റ് ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചത് വിവാദത്തിൽ;...

പ്രിയദർശിനി സൗജന്യ യാത്ര: സിറ്റി ഫാസ്റ്റ് ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചത് വിവാദത്തിൽ; വിശദീകരണവുമായി KSRTC | KSRTC Priyadarshini Scheme

🎙️ Latest Podcast

തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ നടപ്പാക്കുന്നതിന് മുന്നോടിയായി ഓർഡിനറി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിപ്പിച്ചുവെന്ന പരാതിയിൽ കെഎസ്ആർടിസി വിശദീകരണം നൽകി. പദ്ധതിയിൽ ഉൾപ്പെടാത്ത ബസുകളെ യാത്രക്കാർക്ക് തിരിച്ചറിയാൻ വേണ്ടിയാണ് സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം.(KSRTC Priyadarshini Scheme, KSRTC Clarifies On City Fast Bus Stickers Following Complaints About Free Travel Scheme)

സൗജന്യ യാത്ര നിഷേധിക്കുന്നതിനായി ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റുകളായി മാറ്റുന്നുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, നിലവിൽ സർവീസ് നടത്തുന്ന സിറ്റി ഫാസ്റ്റ് ബസുകളിൽ അവ പ്രത്യേകമായി തിരിച്ചറിയാൻ സ്റ്റിക്കറുകൾ പതിക്കുക മാത്രമാണ് ചെയ്തതെന്ന് സിറ്റി ഡിപ്പോ അധികൃതർ വ്യക്തമാക്കി.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി തുടങ്ങിയ വിഭാഗങ്ങളിൽ മാത്രമാണ് സൗജന്യ യാത്ര ലഭ്യമാകുക. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ല. തിരുവനന്തപുരം സിറ്റി ഡിപ്പോയിലുള്ള 34 ഓർഡിനറി ബസുകളിൽ ‘പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര’ എന്ന് പെയിന്റ് ചെയ്തിട്ടുണ്ട്. നഗരത്തിൽ സർവീസ് നടത്തുന്ന 384 സിറ്റി ഫാസ്റ്റ് ബസുകൾക്ക് ഇതിനകം തന്നെ പ്രത്യേക സ്റ്റിക്കറുകൾ ഉള്ളതിനാൽ അവയെ ഓർഡിനറി ബസുകളുമായി മാറിപ്പോകാതിരിക്കാൻ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും.

Story Summary

KSRTC officials have clarified that ‘City Fast’ stickers are being placed on specific buses in Thiruvananthapuram to distinguish them from the ordinary services covered under the ‘Priyadarshini’ free travel scheme for women. Addressing allegations of an attempt to exclude routes from the free travel policy, authorities reaffirmed that the project applies exclusively to ordinary bus services as per government norms.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.