തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതി നടപ്പിലാക്കിയതായി കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് ആയിരക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം കുടുംബങ്ങൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.(KC Venugopal highlights Indira Guarantee scheme)
ജനക്ഷേമ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ കർണാടകയിലും തെലങ്കാനയിലും എന്നപോലെ കേരളത്തിലും പാലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിരുവനന്തപുരത്ത് നടന്ന ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വേണുഗോപാൽ പ്രതികരിച്ചത്. ആർ.എസ്.എസ് ആശയങ്ങൾ പിന്തുടരുന്നവർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിക്കാൻ യോഗ്യരല്ലെന്നും, അക്കാദമിക് പദവികളിൽ തുടരാതെ അവർ ഗണവേഷം ധരിച്ച് ശാഖകളിൽ പ്രവർത്തിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വിമർശിച്ചു.
Story Summary
KC Venugopal MP highlighted the successful implementation of the ‘Indira Guarantee’ scheme in Kerala, which provides free KSRTC bus travel for women. Simultaneously, he strongly condemned the participation of three University Vice-Chancellors in an RSS event, stating they lack the academic and secular integrity required for their positions.

