ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബി.ബി.സി) വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു (BBC Layoffs). ഏകദേശം 2,000 ജീവനക്കാരെ ഒഴിവാക്കാനാണ് ബി.ബി.സിയുടെ തീരുമാനം. ഇത് മൊത്തം ജീവനക്കാരുടെ പത്തിലൊന്ന് വരും. വാർഷിക ബജറ്റിൽ നിന്ന് 500 ദശലക്ഷം പൗണ്ട് (ഏകദേശം 677 ദശലക്ഷം ഡോളർ) ലാഭിക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാണ് ബി.ബി.സി ശ്രമിക്കുന്നത്.
ന്യൂസ് ഡിവിഷനായിരിക്കും ഈ പിരിച്ചുവിടലിന്റെ പ്രത്യാഘാതം ആദ്യം നേരിടേണ്ടി വരിക. റേഡിയോ ഷോകൾ, ടെലിവിഷൻ പരിപാടികൾ, വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവയെ ഈ തീരുമാനം ബാധിക്കും. പുതിയ ഡയറക്ടർ ജനറൽ മാറ്റ് ബ്രിട്ടിൻ ഇതിനകം തന്നെ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രാച്ചെലവുകൾ, റിക്രൂട്ട്‌മെന്റ്, മാനേജ്‌മെന്റ് കൺസൾട്ടൻസി തുടങ്ങിയ മേഖലകളിൽ ബി.ബി.സി ഇതിനകം ചെലവ് ചുരുക്കൽ നടപടികൾ തുടങ്ങിയിട്ടുണ്ട്.
മെറ്റ, ഐകിയ സ്റ്റാർബക്സ്, ക്ലൗഡ്‌ഫ്ലെയർ തുടങ്ങി ആഗോളതലത്തിൽ നിരവധി പ്രമുഖ കമ്പനികൾ അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മെറ്റ 8,000 ജീവനക്കാരെയും, ഐകിയ 850 പേരെയും, സ്റ്റാർബക്സ് 300 കോർപ്പറേറ്റ് ജീവനക്കാരെയും പിരിച്ചുവിടാൻ തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം വർധിച്ചതിനെത്തുടർന്ന് ക്ലൗഡ്‌ഫ്ലെയർ 1,100 പേരെയും പിരിച്ചുവിട്ടു. ആഗോളതലത്തിൽ ടെക്, മാധ്യമ മേഖലകളിൽ തുടരുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ് ഈ പിരിച്ചുവിടലുകൾ നൽകുന്നത്.
Summary: The BBC is preparing to cut approximately 2,000 jobs, representing about 10% of its workforce, as part of a cost-saving initiative to reduce its annual budget by 500 million pounds over the next two years. The news division, which manages various media platforms, is expected to be the first to implement these redundancies, with significant impacts anticipated on radio and television programming. This decision follows previous cost-cutting measures and warnings from leadership about the necessity of making difficult choices for future financial stability.

