Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaഅട്ടപ്പാടിയിൽ കാട്ടാന ആക്രമണം: രണ്ടിടത്തായി 3 പേർക്ക് പരിക്ക് | Attapadi...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം: രണ്ടിടത്തായി 3 പേർക്ക് പരിക്ക് | Attapadi Wild Elephant Attack

🎙️ Latest Podcast

പാലക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. അഗളി ചിറ്റൂരിലും പുതൂർ പഞ്ചായത്തിലെ മുള്ളിയിലുമാണ് പുലർച്ചെ ആനയുടെ ആക്രമണം ഉണ്ടായത്.(Attapadi Wild Elephant Attack Injures Three People)

ചിറ്റൂരിൽ ഓട്ടോറിക്ഷ ആക്രമിച്ചാണ് ഒറ്റയാൻ ഭീതി പരത്തിയത്. അഗളിയിൽ നിന്ന് കട്ടപ്പനയിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ കയറാൻ പെട്ടിക്കലിൽ നിന്നും വരികയായിരുന്ന യാത്രക്കാരി മിനി ഷാജി (48), ഓട്ടോ ഡ്രൈവർ എ.ടി. പ്രസാദ് (55) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വളവിൽ വെച്ച് ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. കോപാകുലനായ ഒറ്റയാൻ ഓട്ടോറിക്ഷ കുത്തിമറിച്ച ശേഷം സമീപത്തെ കൾവർട്ടിനടിയിലേക്ക് തള്ളിയിട്ടു. അപകടവിവരമറിഞ്ഞ് നാട്ടുകാർ ഉടൻ സ്ഥലത്തെത്തി ഇവരെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, പുതൂർ പഞ്ചായത്തിലെ മുള്ളിയിൽ വെള്ളിങ്കിരി (30) എന്നയാളെയും പുലർച്ചെ ഒറ്റയാൻ ആക്രമിച്ചു. പുഴയിലേക്ക് പോകുന്നതിനിടെയാണ് ഇയാൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തത്. സാരമായി പരുക്കേറ്റ വെള്ളിങ്കിരിയെയും കോട്ടത്തറ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്.

Story Summary

Three people sustained injuries in separate wild elephant attacks that occurred early this morning in Attapadi. One incident involved an auto-rickshaw being overturned by a lone tusker in Chittur, while the second attack took place in Mulli, Pudur panchayat. All victims are currently undergoing treatment at the Kottathara Tribal Specialty Hospital.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.