ചെന്നൈ: തമിഴ്നാട് ബിജെപിയിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ച് ദിവസങ്ങൾക്ക് പിന്നാലെ, സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയും ബിജെപി വിട്ടു. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ യാത്രയുടെ ഭാഗമാകുമെന്നാണ് അമർ പ്രസാദ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ഞാൻ ബിജെപിയിൽ നിന്ന് രാജിവെച്ചു. ഇനി തലൈവർ അണ്ണാമലൈയുടെ യാത്രയ്‌ക്കൊപ്പം സഞ്ചരിക്കും’ – അമർ പ്രസാദ് കുറിച്ചു.(Tamil Nadu BJP Faces Mass Resignations After Annamalai Exit)
അണ്ണാമലൈ പാർട്ടി വിട്ടതിന് പിന്നാലെ തമിഴ്നാട് ബിജെപിയിൽ കൂട്ടരാജി തുടരുകയാണ്. വൈസ് പ്രസിഡന്റ് കരു നാഗരാജൻ ഉൾപ്പെടെയുള്ള പതിനഞ്ചോളം ഭാരവാഹികൾ ഇതിനകം പാർട്ടി വിട്ടുകഴിഞ്ഞു. അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എങ്കിലും, തറക്കട്ടിലുള്ള നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പാർട്ടി വിടുന്നത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
അണ്ണാമലൈക്ക് ലഭിച്ചിരുന്ന വലിയ ജനപിന്തുണയും പാർട്ടിക്കുള്ളിലെ സ്വാധീനവുമാണ് ഈ രാജി പരമ്പരകൾക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നേരത്തെ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈയിലുടനീളം പ്രത്യക്ഷപ്പെട്ട ‘നമ്മുടെ നേതാവേ, വരൂ.. നയിക്കൂ’ എന്നെഴുതിയ പോസ്റ്ററുകൾ അദ്ദേഹത്തോടുള്ള അണികളുടെ കടുത്ത ആഭിമുഖ്യത്തിന്റെ തെളിവായിരുന്നു.
Story Summary
The Tamil Nadu BJP is facing an internal crisis following the resignation of former state president K. Annamalai, which has triggered a wave of departures among key party functionaries. State secretary Amar Prasad Reddy is the latest to quit, pledging his support to Annamalai as concerns grow over a potential wider exodus of loyalist cadres.

