ആലപ്പുഴ: ഹരിപ്പാട് നടന്ന ഫുട്ബോൾ വിളംബര ജാഥ തടഞ്ഞതിനെത്തുടർന്ന് ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ജാഥ നടത്തിയതിനും പൊതുജനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.( Case against DYFI workers over football promotion rally controversy)
ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദമലിനീകരണം അടക്കമുള്ള കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിപ്പാട് എസ്ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജാഥ തടയുകയായിരുന്നു.
ഹരിപ്പാട് ടൗൺഹാളിൽ നിന്ന് ആരംഭിച്ച ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് പൊലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞത്. ഇതിനെത്തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും എസ്ഐയും തമ്മിൽ നടുറോഡിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ഇത് പ്രവർത്തകരും പൊലീസും തമ്മിലുള്ള സംഘർഷാവസ്ഥയിലേക്ക് നയിച്ചു.
Story Summary
Around 25 DYFI workers have been booked by the Haripad police following a confrontation over an unauthorized football promotion rally. The rally, which led to traffic disruptions and a heated argument between local DYFI leaders and the police, resulted in the police filing charges for obstructing public roads and creating a nuisance.

