തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയ്‌ക്കൊപ്പം പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 10,853 പേരാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ.(Kerala fever outbreak, Kerala Faces Serious Health Crisis As Fever And Shigella Cases Surge)
പനി കണക്കുകൾ
മലപ്പുറം: 2117 പേര്‍
തൃശ്ശൂര്‍: 1062 പേര്‍
പാലക്കാട്: 970 പേര്‍
കോഴിക്കോട്: 862 പേര്‍
തിരുവനന്തപുരം: 829 പേര്‍
എറണാകുളം, കാസര്‍ഗോഡ്: 804 പേര്‍ വീതം
കണ്ണൂര്‍: 746 പേര്‍
പനിയ്‌ക്കൊപ്പം ഡെങ്കിപ്പനിയുടെ വ്യാപനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്നലെ മാത്രം 11 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 342 പേര്‍ക്ക് രോഗം ബാധിച്ചു. ഈ വര്‍ഷം ആറുമാസത്തിനിടെ 2796 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെടുകയും 15 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൂടാതെ ഇന്നലെ 109 പേർക്ക് ചിക്കൻ പോക്സും, കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ 132 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതും ആശങ്ക വർധിപ്പിക്കുന്നു.
ഷിഗെല്ല ബാധയും നിയന്ത്രണാതീതമായി തുടരുകയാണ്. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 93 പേർക്ക് രോഗം ബാധിക്കുകയും 2 മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ 70 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Story Summary
Kerala is witnessing a surge in infectious diseases, with 10,853 fever cases reported in a single day. Alongside a significant spike in Shigella infections and dengue fever—which has claimed 15 lives this year—authorities are urging public caution as diseases like malaria, chickenpox, and amoebic meningoencephalitis continue to spread.

