ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലടക്കം സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ റെയ്ഡിനെതിരെ സി.പി.ഐ (എം) പ്രതിഷേധം ശക്തമാക്കി. ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് സി.പി.ഐ (എം) നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(CPIM Protests ED Raids Across India Leaders Arrested In Delhi Violence In Thiruvananthapuram)
അതേസമയം, തിരുവനന്തപുരത്ത് പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പിണറായി വിജയനെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ സി.പി.ഐ (എം) നടത്തിയ മാർച്ച് അക്രമാസക്തമായി. മാർച്ചിന് നേതൃത്വം നൽകിയ സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, വിജു കൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ, വിജു കൃഷ്ണനെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ എട്ടു മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ ആക്രമണം നടത്തി. റെയ്ഡ് അവസാനിപ്പിച്ച് കാറിൽ മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ പ്രവർത്തകർ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. സ്ഥലത്ത് പോലീസ് സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
Story Summary
The CPIM launched massive protests against the ED raids on Pinarayi Vijayan’s residence and 11 other locations related to the CMRL monthly payoff case. In New Delhi, the party’s march to the ED headquarters turned violent, resulting in the arrest of top leaders including MA Baby, Brinda Karat, and Viju Krishnan.

