ടെഹ്റാൻ: ലബനനിലെ സൈനിക ആക്രമണങ്ങൾ ഇസ്രായേൽ പൂർണ്ണമായും അവസാനിപ്പിച്ചാൽ മാത്രമേ അമേരിക്കയുമായി സമാധാന കരാറിന് തയ്യാറാവുകയുള്ളൂ എന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ലബനന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡത സംരക്ഷിക്കുന്നതും ഇസ്രായേൽ അധിനിവേശം നിരുപാധികം അവസാനിപ്പിക്കുന്നതുമാണ് അമേരിക്കയുമായുള്ള കരാറിന് ഇറാന്റെ പ്രധാന നിബന്ധനയെന്ന് അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.(Mojtaba Khamenei Conditions Peace Agreement With US On Israel Ending Lebanon Offensive)
ഹിസ്ബുള്ള, അന്തരിച്ച മുൻ നേതാവ് ഹസ്സൻ നസ്രുള്ള, തെക്കൻ ലബനനിലെ ജനങ്ങൾ എന്നിവർക്ക് ഇറാന്റെ പിന്തുണ തുടരുമെന്ന് മൊജ്തബ ഖമേനി ആവർത്തിച്ചു. ഹിസ്ബുല്ലയെ പ്രതിരോധിക്കുന്നത് ഇറാന്റെ തന്ത്രപരമായ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലും ലബനനും തമ്മിൽ ധാരണയിലെത്തിയെങ്കിലും പിന്മാറ്റത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കാത്തതും ഹിസ്ബുല്ലയുടെ ആയുധം വെച്ചൊഴിയലുമായി ബന്ധപ്പെടുത്തിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ യു.എസ്-ഇറാൻ ധാരണ പത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും ഹോർമൂസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഇത് റദ്ദായിരുന്നു. നിലവിലെ പോരാട്ടത്തിൽ ലബനനിൽ 4,329-ലധികം ആളുകൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നിലപാട് കടുപ്പിക്കൽ.
Story Summary
Iran’s Supreme Leader Mojtaba Khamenei stated that any peace agreement with the US depends on Israel ending its military offensive and preserving Lebanon’s territorial integrity. Reaffirming Iran’s mandate to support Hezbollah, Khamenei hardened Tehran’s stance amid ongoing border clashes and collapsed diplomatic understandings.


