ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും പിന്തുണയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി (Suresh Gopi Supports Vijay TVK). തമിഴ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി വിജയ്‌യെ അനുകൂലിച്ച് രംഗത്തെത്തിയത്. വിജയ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് സ്വയം തെളിയിക്കുന്നതിന് മുൻപായി അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ലെന്നും, തമിഴ്നാട്ടിലെ ജനങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയം കൈവരിച്ച തമിഴ്‌നാട്ടിലെ ഒരു പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ അതിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച സുരേഷ് ഗോപി, വിജയ് ആഗ്രഹിക്കുന്ന ഇടങ്ങളിലെല്ലാം വന്ന് പ്രവർത്തിക്കട്ടെയെന്നും അത് ലോകത്തിനും തമിഴ് ജനതയ്ക്കും ഗുണകരമാകട്ടെയെന്നും കൂട്ടിച്ചേർത്തു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയെയും എഐഡിഎംകെയെയും പരാജയപ്പെടുത്തി 108 സീറ്റുകൾ നേടിയാണ് വിജയ്‌യുടെ ടിവികെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ, ഐയുഎംഎൽ തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിക്കുന്നത്. തമിഴ്‌നാട്ടിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ടിവികെ കേരളത്തിലും തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ട് വെങ്ങപ്പള്ളി ടൗണിൽ പ്രവർത്തകർ ഇതിനകം തന്നെ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.
Summary: Union Minister Suresh Gopi has extended his support to Tamil Nadu’s newly elected Chief Minister Vijay, stating that it is too early to criticize the actor-turned-politician before he proves himself. Speaking to Tamil media, Suresh Gopi questioned what the issue would be if Vijay’s party, Tamilaga Vettri Kazhagam (TVK), expands its footprint into Kerala. Following its massive victory of 108 seats in the Tamil Nadu Assembly elections, TVK is already preparing to establish its first political unit in Kerala’s Wayanad district.

