കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ കൃത്യമായ രാഷ്ട്രീയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കെ.കെ. രാഗേഷ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുണ്ടായതിന് സമാനമായ നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. (KK Ragesh Slams ED Raid On Pinarayi Vijayan’s house )
പ്രതിപക്ഷ നേതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കള്ളക്കേസുകളിൽ കുടുക്കി സിപഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന നരേന്ദ്ര മോദിയുടെ ഈ കുതന്ത്രം ജനാധിപത്യ കേരളം ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നീക്കങ്ങൾക്ക് പിന്നിൽ ബിജെപിയും കോൺഗ്രസും ഒന്നിച്ച് തയ്യാറാക്കിയ രഹസ്യ പദ്ധതിയുണ്ടെന്ന് കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപിക്ക് വേണ്ടി എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
CPIM Kannur District Secretary KK Ragesh termed the ED raid at Opposition Leader Pinarayi Vijayan’s residence a well-planned political conspiracy by PM Narendra Modi, comparing it to the targeting of Arvind Kejriwal. Ragesh alleged that CM VD Satheesan is aiding the BJP’s growth by trying to weaken the CPIM, and asserted that the party would resist this move both legally and politically.

