Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'ഒരു കപ്പ്‌ എടുക്കട്ടെ, കപ്പ്‌, കപ്പേ': പിണറായിയുടെ വീട്ടിലെ ED റെയ്ഡിൽ...

‘ഒരു കപ്പ്‌ എടുക്കട്ടെ, കപ്പ്‌, കപ്പേ’: പിണറായിയുടെ വീട്ടിലെ ED റെയ്ഡിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Social Media Post

🎙️ Latest Podcast

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തുന്നതിനിടെ, കടുത്ത പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കൈയിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് രാഹുൽ പരിഹാസം ഉന്നയിച്ചത്.(Rahul Mamkootathil Social Media Post Mocks Pinarayi Vijayan Over ED Raid Faces Backlash)

“ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…” എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ചിത്രം പോസ്റ്റ് ചെയ്തത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ ഒരേസമയം ഇഡി റെയ്ഡ് പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പരിഹാസം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കോടതി ഉത്തരവിന് പിന്നാലെ ഇന്ന് പുലർച്ചെ മുതൽ പത്തിലേറെ കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്ത് പിണറായി വിജയൻ ഉള്ള വസതിയിലാണ് പരിശോധന നടക്കുന്നത്. അദ്ദേഹത്തിന്റെ മകൾ വീണ വിജയനെ ഇഡി സംഘം ചോദ്യം ചെയ്തതായാണ് വിവരം. കൂടാതെ കണ്ണൂരിലെ വീട്, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി, കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) ഓഫീസുകൾ, എംഡി ശശിധരൻ കർത്തയുടെ വീട് എന്നിവിടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

Story Summary

Expelled Congress leader and former MLA Rahul Mamkootathil mocked Opposition Leader Pinarayi Vijayan on social media amid ongoing ED raids, posting a photo holding a red cup with the caption “Shall I take a cup?”. However, his political satire faced severe backlash and intense criticism from netizens, who reminded him of his own ongoing sexual assault cases and recent expulsion from the party.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.