ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർദ്ധനവിനെതിരെ ജനരോഷം ശക്തമാകുന്നതിനിടയിലും പൊതുമേഖലാ എണ്ണക്കമ്പനികൾ വില വീണ്ടും കൂട്ടിയേക്കുമെന്ന് സൂചന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയായി ഇന്ധനവിലയിൽ എട്ട് രൂപയുടെ വർദ്ധനവ് വരുത്തിയെങ്കിലും, വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന.(Fuel Price Hike News India Kerala Youth Congress DYFI Protest Train Blocked)
ആകെ വർദ്ധനവ് പത്ത് രൂപയിൽ എത്തിക്കുന്ന രീതിയിൽ ഒരു തവണ കൂടി ഇന്ധനവില കൂട്ടാനാണ് കമ്പനികളുടെ നീക്കം. പെട്രോൾ-ഡീസൽ വിലയ്ക്ക് പിന്നാലെ രാജ്യത്ത് സി.എൻ.ജി വിലയും വീണ്ടും വർദ്ധിപ്പിച്ചു. തലസ്ഥാനമായ ഡൽഹിയിൽ സി.എൻ.ജി വില കിലോയ്ക്ക് രണ്ട് രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഡൽഹിയിലെ പുതിയ സി.എൻ.ജി നിരക്ക് 83.09 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സി.എൻ.ജി വിലയിൽ ഉണ്ടാകുന്ന നാലാമത്തെ വർദ്ധനവാണിത്.
കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മാത്രം കിലോയ്ക്ക് ഏഴ് രൂപയാണ് വർദ്ധിച്ചത്. സി.എൻ.ജി വില കൂടിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും പൊതുഗതാഗത നിരക്കും ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. തുടർച്ചയായുണ്ടാകുന്ന ഇന്ധന-പാചകവാതക വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.
Story Summary
Fuel prices are expected to rise further by up to Rs 10 in total, even as oil companies already hiked prices by Rs 8 in the last two weeks. Meanwhile, CNG prices in Delhi saw a Rs 2 hike, reaching Rs 83.09 per kg. In Kerala, youth organizations like Youth Congress, KSU, and DYFI held massive state-wide protests, blocking trains and pushing vehicles.

