തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. തൃശൂർ വെട്ടിക്കൽ അഞ്ചേരി സ്വദേശികളായ ഫെലിക്സ്, സന്ദീപ് എന്നിവരെയാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 280 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.(Thrissur Ambulance MDMA Smuggling Case Two Arrested At Vaniumpara)
പാലക്കാട്-തൃശൂർ അതിർത്തിയായ വാണിയംപാറയിൽ വെച്ചാണ് സിഗ്നൽ ലൈറ്റുകൾ തെളിച്ച് അതിവേഗത്തിൽ വന്ന ആംബുലൻസ് പോലീസ് തടഞ്ഞത്. ആംബുലൻസ് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസിനെ കണ്ട് പ്രതികൾ പരിഭ്രാന്തരായതോടെ സംശയം തോന്നി ലഹരി എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ചെങ്കിലും ഇവർ മറുപടി നൽകാൻ തയ്യാറായില്ല.
തുടർന്ന് ആംബുലൻസിനുള്ളിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രൈവർ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ മാരക ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. തൃശൂരിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് ഇത് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
Story Summary
Thrissur City Police arrested two youths, Felix and Sandeep, from Vaniumpara for smuggling 280 grams of MDMA from Bengaluru in an ambulance. Acting on a tip-off, the anti-narcotics squad intercepted the emergency vehicle and discovered the drugs hidden under the seat.

